സന്ദേശം ബ്ലോഗ് മാസിക - മെയ്

on Saturday, May 23, 2009

വഴികാട്ടിയും വെളിച്ചവും
വാണിദാസ്‌ എളയാവൂര്‍

വാത്സല്യനിധിയായ സ്വപുത്രനോട്‌ ഒരു പിതാവേന്നപോലെ ദൈവം മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു
നിനക്ക്‌ ഞാനൊരു വിളക്ക്‌ നല്‍കി അതാണ്‌ വിശേഷബുദ്ധി. പ്രപഞ്ചത്തില്‍ നിന്നെക്കൂടാതെ എന്റെ അനേകം സൃഷ്ടികളുണ്ട്‌. അവര്‍ക്കാര്‍ക്കും നല്‍കാത്ത അതിവിശിഷ്ട വസ്തുവാണ്‌ ഞാന്‍ നിനക്ക്‌ തന്നത്‌. അതിന്റെ വിലയറിയാനും വിവേകപൂര്‍വം വിനിയോഗിക്കാനും നിനക്ക്‌ കഴിയണം. ഒന്നു മാത്രം സൂചിപ്പിക്കാംബ്ലപ്രപഞ്ചം മുഴുവന്‍ തെളിച്ചുകാട്ടാന്‍പോന്ന വിളക്കാണത്‌. അത്‌ നിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കും. ഒരു പരീക്ഷണം വഴി ഒരിക്കല്‍ നിന്നെ ഞാനത്‌ ബോധ്യപ്പെടുത്തി. നിന്റെ വിശേഷബുദ്ധിയില്‍ ഞാന്‍ തിരികൊളുത്തി. മലക്കുകളെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട്‌ നീയതിന്റെ മികവ്‌ കാണിച്ചു. ഞാന്‍ സംതൃപ്തനായി. ഞാന്‍ മലക്കുകളോട്‌ നിന്നെയാദരിക്കാന്‍ പറഞ്ഞു. ഒന്ന്‌ മനസ്സിലായി. വിശേഷബുദ്ധി നിന്നില്‍ പ്രോജ്ജ്വലിക്കുമെന്ന്‌. ഒന്ന്‌ ഞാനാശ്വസിച്ചുബ്ല സൃഷ്ടികളില്‍ ശ്രേഷ്ഠനായി ഞാന്‍ തിരഞ്ഞെടുത്ത നീ ലോകത്ത്‌ അജയ്യനായി, അധൃഷ്യനായി പരിണമിക്കുമെന്ന്‌. കാലത്രയങ്ങളെ പ്രകാശമണിയിക്കാന്‍ പോന്ന വിളക്കാണത്‌. ആ വിളക്ക്‌ ..ഒരു പര്‍വതത്തിലേക്കാണ്‌ ഞാനയച്ചുകൊടുത്തതെങ്കില്‍ ദൈവത്തെ ഭയന്ന്‌ ആ പര്‍വതം പൊട്ടിത്തകരുന്നത്‌ നിനക്ക്‌ കാണാമായിരുന്നു. .. അത്രയും സ്ഫോടക സ്വഭാവമിയന്നതാണ്‌ അതിന്റെ പ്രകാശ വിസ്മയം. അതുകൊണ്ടാണ്‌ അത്‌ മറ്റാര്‍ക്കും നല്‍കാതെ നിനക്ക്‌ സമ്മാനിച്ചത്. തുടര്‍ന്ന് വായിക്കുക >>
അന്ധവിശ്വാസങ്ങളില്‍നിന്നുള്ള മോചനം

ആരാധനാ ബോധം ജന്മസിദ്ധമാണ്‌. അതില്ലാത്ത ആരുമണ്ടാവില്ല. അതിനാല്‍ എല്ലാവരും തങ്ങളുടെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷെ, പലരുമത്തിന്‌ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കും. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന നാസ്തികനും ശവകുടീരത്തില്‍നിന്ന്‌ വിളക്കുകൊളുത്തി പ്രയാണം നടത്തുന്ന രാഷ്ട്രീയക്കാരനും ഫോട്ടോകള്‍ക്കുമുമ്പില്‍ ചന്ദനത്തിരിയും വിളക്കുമൊക്കെ കത്തിച്ചുവെക്കുന്ന സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവന്മ​‍ാര്‍ കള്ള ദൈവങ്ങളെ പൂജിച്ച്‌ സായൂജ്യമടയുന്നു.തുടര്‍ന്ന് വായിക്കുക >>
ഇസ് ലാമും മുതലാളിത്തവും
മുഹമ്മദ്‌ ഖുത്തുബ്‌
ഇസ്ലാമികലോകത്തല്ല മുതലാളിത്തം ഉടലെടുത്തത്‌. യന്ത്രവിപ്ലവത്തിനു ശേഷം മാത്രം രൂപംകൊണ്ട ഒരു വ്യവസ്ഥയാണത്‌. യന്ത്രവിപ്ലവമാകട്ടെ, പശ്ചാത്യലോകത്ത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. യാദൃശ്ചികമായി എന്നു തന്നെയാണ്‌ നാം പറയുക. കാരണം സ്പെയിനില്‍ മുസ്ലിംകളുടെ കയ്യായി സംഭവിക്കേണ്ടതായിരുന്നു അത്‌. സ്പെയിനിലെ ഇസ്ലാമിക രാഷ്ട്രം തുടര്‍ന്നു നിലനിന്നിരുന്നെങ്കില്‍, മതപക്ഷപാതിത്തം അതി​‍െന്‍റ കഥ കഴിച്ചിരുന്നില്ലെങ്കില്‍, വിശ്വാസത്തി​‍െന്‍റ പേരില്‍ ഇന്‍ക്വിസിഷന്‍ കോടതികള്‍ മുസ്ലംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട കിരാത മര്‍ദ്ദനങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതങ്ങനെ സംഭവിക്കുമായിരുന്നു. തുടര്‍ന്ന് വായിക്കുക >>

സംവാദം- മുഫീദ്‌
ഇസ്ലാം എന്തുകൊണ്ട്‌ സ്വീകാര്യമാവുന്നില്ല?


"ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത്‌ നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിം രാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട്‌ നടപ്പാക്കപ്പെടുന്നില്ല? അതി​‍െന്‍റ സദ്ഫലങ്ങള്‍ എന്തുകൊണ്ട്‌ കാണപ്പെടുന്നില്ല?"

വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തര ജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ്‌ ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്‍കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത്‌ വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക്‌ അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക്‌ വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു. ഈ വിധം വ്യക്തിജീവിതത്തില്‍ ഇസ്ലാം പ്രയോഗവല്‍ക്കരിച്ച്‌ സദ്ഫലങ്ങള്‍ സ്വായത്തമാക്കുന്നതോടൊപ്പം അതി​‍െന്‍റ ആത്മാര്‍ത്ഥമായ ആചരണം മരണാനന്തരം നരകത്തില്‍നിന്ന്‌ രക്ഷയും സ്വര്‍ഗലബ്ധിയും പ്രദാനം ചെയ്യുന്നു. ഈ നിയോഗമൊക്കെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെ കാലമായി ഇസ്ലാം അവിരാമം ഭംഗിയായും ഫലപ്രദമായും നിര്‍വഹിച്ചുവരുന്നു. ഇന്നും ലോകമെങ്ങുമുള്ള ജനകോടികളില്‍ ഈവിധം സദ്ഫലങ്ങള്‍ സമ്മാനിക്കുന്ന ഇസ്ലാമി​‍െന്‍റ സജീവ സാന്നിധ്യമുണ്ട്‌. തുടര്‍ന്ന് വായിക്കുക >>



ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

വിശുദ്ധ പ്രവാചകന്‍ ത​‍െന്‍റ ദൗത്യത്തി​‍െന്‍റ ലക്ഷ്യം വിശദീകരിക്കവേ ഇങ്ങനെ പറഞ്ഞു: "സദ്പ്രവൃത്തികളുടെ പരിപൂര്‍ത്തിക്ക്‌ മാത്രമായിട്ടാണ്‌ ഞാനയക്കപ്പെട്ടിരിക്കുന്നത്‌," ഈ മഹല്‍ സന്ദേശം മനുഷ്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. പ്രവാചകത്വത്തി​‍െന്‍റ ലക്ഷ്യം മനുഷ്യരുടെ ധാര്‍മിക സ്വഭാവം ശക്തിപ്പെടുത്തുക എന്നതായിരുന്നു. അതുവഴി സൗന്ദര്യത്തി​‍െന്‍റയും പരിപൂര്‍ണതയുടെയും ഒരു പുതുലോകം അവരുടെ കൺമുമ്പില്‍ തെളിഞ്ഞു നില്‍ക്കും. ജ്ഞാനത്തി​‍െന്‍റ സഹായത്തോടെ ആ ലോകത്തെത്തിച്ചേരുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതിന്‌ അതവര്‍ക്ക്‌ പ്രേരണ നല്‍കുകയും ചെയ്യും.

ആരാധനാകര്‍മ്മങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തി​‍െന്‍റ പ്രധാന സ്തംഭങ്ങളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. നിഗോ‍ൂഢവും അജ്ഞാതവുമായ ഒരു സത്തയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന രഹസ്യാര്‍ത്ഥമുള്ള ചടങ്ങുകളോ അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമായ കര്‍മങ്ങളോ അല്ല ഇസ്ലാമില്‍ ആരാധന. യഥാര്‍ത്ഥ ധര്‍മ്മപാഠങ്ങള്‍ അഭ്യസിക്കുവാനും ശീലങ്ങള്‍ നേടിയെടുക്കുവാനും ജീവിതാവസാനംവരെ ഈ മൂല്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തി സദ്‌വൃത്തരായി ജീവിക്കുവാനും മനുഷ്യര്‍ക്ക്‌ പരിശീലനം നല്‍കുന്നതാണ്‌ അവ. തുടര്‍ന്നു വായിക്കുക >>


നല്ല മാതാപിതാക്കള്‍
അബൂ ഐമന്‍
മക്കള്‍ അനുഗ്രഹമാണ്‌; വിടിന്‌ അലങ്കാരവും അവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കുളിരു പകരാത്ത ആരുണ്ട്‌? അതു കാണാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ എന്നുപോലും സംശയം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക്‌ മനസ്സമാധാനം നല്‍കുന്നു. അതുകൊണ്ടുതന്നെ സന്താന സൗഭാഗ്യമില്ലാത്തവര്‍ നിരാശരും ദുഃഖിതരുമായിരിക്കും.

മക്കളോടുള്ള സമീപനം എവിധമായിരിക്കണം? ഇസ്ലാം ഇക്കാര്യം നന്നായി വിശദീകരിക്കുന്നുണ്ട്‌. അതിന്റെ പാലനം പുണ്യവും പ്രതിഫലാര്‍ഹമാണ്‌; ലംഘനം കുവും ശിക്ഷാര്‍ഹവും.

കുഞ്ഞുങ്ങളോട്‌ കരുണ കാണിക്കണമെന്നും വാത്സല്യത്തോടെ പെരുമാറണമെന്നും ഇസ്ലാം കല്‍പിക്കുന്നു. പ്രവാചകന്‍ സ കല്‍പിച്ചു ..നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുക. അവരോട്‌ കരുണ കാണിക്കുക. അവരോട്‌ കരാര്‍ ചെയ്താല്‍ പാലിക്കുക. .. ത്വഹാവി

..കൊച്ചു കുട്ടി അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.. ഇബ്‌നു അസാകിര്‍. തുടര്‍ന്ന് വായിക്കുക >>

ശ്രദ്ധേയമായ രണ്ട്​കത്തുകള്‍
ഉമറുല്‍ ഫാറൂഖ്‌ അബുമുസല്‍ അശ്‌രിക്ക്‌ എഴുതി: "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവി​‍െന്‍റ നാമത്തില്‍".
"അല്ലാഹുവി​‍െന്‍റ ദാസനും വിശ്വാസികളുടെ നായകനുമായ ഉമര്‍ എഴുതുന്നത്‌. അല്ലാഹുവി​‍െന്‍റ അനുഗ്രഹം താങ്കള്‍ക്കുണ്ടാവട്ടെ".
"നീതിന്യായം നിര്‍ബന്ധ ബാധ്യതയാണ്‌. പിന്തുടരപ്പെടേണ്ട പ്രവാചകചര്യയും. ഇക്കാര്യം സുസ്ഥാപിതവും സുസമ്മതവുമത്രെ. വിധി നടത്തേണ്ടിവരുമ്പോള്‍ നീ സൂക്ഷ്മത പാലിക്കുക. അനര്‍ഹമായ ന്യായവാദങ്ങള്‍ അംഗീകരിക്കരുത"‌.
"നിന്നില്‍ നിന്ന്‌ ഒരു പ്രമാണിയും പക്ഷം പ്രതീക്ഷിക്കുകയോ, ദുര്‍ബലന്‍ നി​‍െന്‍റ നീതിയെക്കുറിച്ച്‌ നിരാശനാവുകയോ ചെയ്യാനിടവരാത്തവിധം, മുഖഭാവത്തിലും നിയമനടത്തിപ്പിലും സദസിലുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുക. തെളിവ്‌ സമര്‍പ്പിക്കേണ്ടത്‌ വാദിയാണ്‌. സത്യം ചെയ്യേണ്ടത്‌ കുറ്റം നിഷേധിക്കുന്നവനും. മുസ്ലിംകള്‍ക്കിടയില്‍ അനുരഞ്ജനം അനുവദനീയം മാത്രമല്ല, അഭിലഷണീയം കൂടിയത്രെ. പക്ഷെ, അനുവദനീയം നിഷിദ്ധവും നിഷിദ്ധം അനുവദനീയവും ആക്കുന്ന വിധത്തിലാവരുത്ത്‌ അത്‌. " തുടര്‍ന്ന് വായിക്കുക >>

ഹദീസ് പഠനം -ആത്മസംതൃപ്തി
അബൂ യാസിര്‍
നബി(സ) പറഞ്ഞതായി അബുഹുറയ്‌റയില്‍നിന്ന്‌ നിവേദനം "ഐശ്വര്യമെന്നത്‌ ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്‌. "

സമ്പത്തും സ്ഥാനമാണങ്ങളും എത്രത്തോളമുണ്ടോ അത്രത്തോളമാണ്‌ ഒരാളുടെ സുഖവും സന്തോഷവുമെന്നാണ്‌ പൊതുവില്‍ ആളുകള്‍ മനസിലാക്കുന്നത്‌. അതുകൊണ്ട്​‍്‌ ആളുകള്‍ ഇതുരണ്ടും നേടാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തുടര്‍ന്ന് വായിക്കുക >>

1 അഭിപ്രായങ്ങള്‍:

roopadarsakan said...

ബൂലോഗത്തേക്ക്‌ അടുത്ത കാലത്ത്‌ വന്നു ചേര്‍ന്നയളാണു ഞാന്‍. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഈപരിശ്രമം വിജയിക്കട്ടെ എന്നാശംസിക്കുന്നു

Post a Comment